ശ്രീഭഗവാനുവാച
കാമ്യാനാം കർമണാം ന്യാസം
സംന്യാസം കവയോ വിദുഃ
സർവകർമഫലത്യാഗം
പ്രാഹുസ്ത്യാഗം വിചക്ഷണാഃ. 2
| ശ്രീഭഗവാൻ പറഞ്ഞു, ഫലമുദ്ദേശിച്ചുള്ള കർമ്മങ്ങളെ വെടിയലാണു സന്ന്യാസമെന്നു ജ്ഞാനികൾ അറിയുന്നു. സർവ്വകർമ്മഫലങ്ങളെയും ത്യജിക്കുന്നതാണു ത്യാഗം എന്നു പറയപ്പെടുന്നതു്.
|
ത്യാജ്യം ദോഷവദിത്യേകേ
കർമ പ്രാഹുർമനീഷിണഃ
യജ്ഞദാനതപഃ കർമ
ന ത്യാജ്യമിതി ചാപരേ. 3
| കർമ്മങ്ങളെയെല്ലാം ദോഷമായി കണ്ടു ത്യജിക്കണമെന്നു ചില വിദ്വാന്മാർ പറയുന്നു. യജ്ഞം, ദാനം, തപസ്സു് എന്നീ കർമ്മങ്ങളെ ത്യജിക്കരുതെന്നു വേറെ ചിലർ പറയുന്നു. |
നിശ്ചയം ശൃണു മേ തത്ര
ത്യാഗേ ഭരതസത്തമ
ത്യാഗോ ഹി പുരുഷവ്യാഘ്ര
ത്രിവിധഃ സംപ്രകീർത്തിതഃ. 4
| ഹേ അർജ്ജുനാ, ത്യാഗത്തെക്കുറിച്ചുള്ള എൻ്റെ അഭിപ്രായം കേൾക്കൂ. ത്യാഗം മൂന്നു വിധത്തിലുള്ളതാണെന്നു പറയപ്പെടുന്നു. |
യജ്ഞ ദാന തപഃ കർമ
ന ത്യാജ്യം കാര്യമേവ തത്
യജ്ഞോ ദാനം തപശ്ചൈവ
പാവനാനി മനീഷിണാം. 5
| യജ്ഞം, ദാനം, തപസ്സു് എന്നീ കർമ്മങ്ങളെ ത്യജിക്കരുതു്. അവ നിശ്ചയമായും ചെയ്യപ്പെടേണ്ടതാണു്. യജ്ഞം, ദാനം, തപസ്സു് എന്നിവ വിവേകികൾക്കു മനഃശുദ്ധിയുണ്ടാക്കുന്നവയാണു്. |
ഏതാന്യപി തു കർമാണി
സംഗം ത്യക്ത്വാ ഫലാനി ച
കർത്തവ്യാനീതി മേ പാർത്ഥ
നിശ്ചിതം മതമുത്തമം. 6
| പാർത്ഥാ, ഈ കർമ്മങ്ങൾ (യജ്ഞം, ദാനം, തപസ്സു്) ആസക്തിയും ഫലവുമുപേക്ഷിച്ചു ചെയ്യേണ്ടതാണു് എന്നാണു് എൻ്റെ നിശ്ചിതമായ അഭിപ്രായം. |
നിയതസ്യ തു സംന്യാസഃ
കർമണോ നോപപദ്യതേ
മോഹാത്തസ്യ പരിത്യാഗഃ
താമസഃ പരികീർത്തിതഃ. 7
| നിയതകർമ്മങ്ങളെ (ശാസ്ത്രവിഹിതമായ കർമ്മങ്ങളെ) ത്യജിക്കുവാൻ പാടുള്ളതല്ല. മോഹത്താൽ അവയെ ത്യജിക്കുന്നതു താമസികമായ ത്യാഗമാണെന്നു പറയപ്പെടുന്നു. |
ദുഃഖമിത്യേവ യത് കർമ
കായക്ലേശഭയാത് ത്യജേത്
സ കൃത്വാ രാജസം ത്യാഗം
നൈവ ത്യാഗഫലം ലഭേത്. 8
| ദുഃഖകരമാണെന്നു കരുതി ശരീരക്ലേശത്തെ ഒഴിവാക്കാനായി കർമ്മം ത്യജിക്കുകയാണെങ്കിൽ അതു രാജസികത്യാഗമാണു്. അതിലൂടെ ശരിയായ ത്യാഗത്തിൻ്റെ ഫലം ലഭിക്കുകയില്ല. |
കാര്യമിത്യേവ യത് കർമ
നിയതം ക്രിയതേഽർജുന!
സംഗം ത്യക്ത്വാ ഫലം ചൈവ
സ ത്യാഗഃ സാത്വികോ മതഃ . 9
| അർജ്ജുനാ, ചെയ്യേണ്ടതാണെന്നുള്ള ബോദ്ധ്യത്തോടെ ശാസ്ത്രവിഹിതമായ കർമ്മം ആസക്തിയെയും ഫലത്തെയും ത്യജിച്ചു ചെയ്യുകയാണെങ്കിൽ അതിനെ സാത്വികത്യാഗമെന്നു പറയുന്നു. |
ന ദ്വേഷ്ട്യകുശലം കർമ
കുശലേ നാനുഷജ്ജതേ
ത്യാഗീ സത്ത്വസമാവിഷ്ടോ
മേധാവീ ഛിന്നസംശയഃ. 10
| സത്വഗുണത്തെ പ്രാപിച്ചവനും ബുദ്ധിമാനും സംശയമില്ലാത്തവനുമായ ത്യാഗി അസുഖകരമായ കർമ്മത്തെ വെറുക്കുകയോ സുഖകരമായ കർമ്മത്തോടു് ആസക്തി കാണിക്കുകയോ ചെയ്യുന്നില്ല. |
നഹി ദേഹഭൃതാ ശക്യം
ത്യക്തും കർമാണ്യശേഷതഃ
യസ്തുകർമഫലത്യാഗീ
സ ത്യാഗീത്യഭിധിയതേ. 11
| ദേഹിക്കു കർമ്മങ്ങളെ തികച്ചും പരിത്യജിക്കുവാൻ സാദ്ധ്യമല്ല. കർമ്മഫലത്തെ ത്യജിക്കുന്നവൻതന്നെയാണു ശരിയായ ത്യാഗി എന്നു പറയപ്പെടുന്നതു്. |
അനിഷ്ടമിഷ്ടം മിശ്രം ച
ത്രിവിധം കർമണഃഫലം
ഭവത്യത്യാഗിനാം പ്രേത്യ
ന തു സംന്യാസിനാം ക്വചിത്. 12
| കർമ്മത്തിൻ്റെ ഫലം സുഖം, ദുഃഖം, സുഖദുഃഖസമ്മിശ്രം എന്നിങ്ങനെ മൂന്നു വിധമാണു്. ത്യാഗികളല്ലാത്തവർക്കു മാത്രമേ ഈ ഫലങ്ങൾ അനുഭവപ്പെടുന്നുള്ളൂ. അല്ലാതെ സന്ന്യാസികൾക്കു് ഒരിക്കലും ഇല്ലതന്നെ. |
പഞ്ചൈതാനി മഹാബാഹോ
കാരണാനി നിബോധ മേ
സാംഖ്യേ കൃതാന്തേ പ്രോക്താനി
സിദ്ധയേ സർവകർമണാം. 13
| ഹേ മഹാബാഹോ, എല്ലാ കർമ്മങ്ങളുടെയും സിദ്ധിക്കായി സാംഖ്യത്തിൽ പറഞ്ഞിരിക്കുന്ന ഈ അഞ്ചു ഘടകങ്ങൾ കേട്ടാലും. |
അധിഷ്ഠാനം തഥാ കർതാ
കരണം ച പൃഥഗ്വിധം
വിവിധാശ്ച പൃഥക് ചേഷ്ടാഃ
ദൈവം ചൈവാത്ര പഞ്ചമം. 14
| അധിഷ്ഠാനമായ ശരീരം, കർത്താവു്, വിവിധകരണങ്ങൾ (ഇന്ദ്രിയങ്ങൾ), വിവിധ ചേഷ്ടകൾ, ദൈവം (വിധി അഥവാ പ്രാരബ്ധകർമ്മം) എന്നിവയാണു് ഈ അഞ്ചു ഘടകങ്ങൾ. |
ശരീരവാങ്മനോഭിർ യത്
കർമ പ്രാരഭതേ നരഃ
ന്യായ്യം വാ വിപരീതം വാ
പഞ്ചൈതേ തസ്യ ഹേതവഃ. 15
| ശരീരം, മനസ്സു്, വാക്കു് എന്നിവയാൽ മനുഷ്യൻ ചെയ്യുന്ന ശരിയോ തെറ്റോ ആയ എല്ലാ കർമ്മങ്ങളുടെയും കാരണങ്ങൾ ഇവ അഞ്ചുമാകുന്നു. |
തത്രൈവം സതി കർതാരം
ആത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാത്
ന സ പശ്യതി ദുർമതിഃ. 16
| അങ്ങനെയിരിക്കെ, കേവലനായ ആത്മാവിനെ കർത്താവായി കാണുന്ന അവിവേകിയായ ദുർമ്മതി യാഥാർത്ഥ്യം അറിയുന്നില്ല. |
യസ്യ നാഹംകൃതോ ഭാവോ
ബുദ്ധിർയസ്യ ന ലിപ്യതേ
ഹത്വാപി സ ഇമാംല്ലോകാൻ
ന ഹന്തി ന നിബദ്ധ്യതേ. 17
| കർതൃത്ത്വഭാവമില്ലാത്തവനും ശുഭാശുഭങ്ങളായ യാതൊന്നിലും ആസക്തമല്ലാത്ത ബുദ്ധിയുള്ളവനുമായ ഒരുവൻ (യുദ്ധം ചെയ്യാനായി വന്നുചേർന്ന) ഈ ജനങ്ങളെയെല്ലാം കൊന്നാലും കൊല്ലുന്നില്ല. അവനെ ആ കർമ്മം ബന്ധിക്കുന്നുമില്ല. |
ജ്ഞാനം ജ്ഞേയം പരിജ്ഞാതാ
ത്രിവിധാ കർമചോദനാ
കരണം കർമ കർതേതി
ത്രിവിധഃ കർമസംഗ്രഹഃ 18
| അറിവു്, അറിയപ്പെടുന്നതു്, അറിയുന്നവൻ എന്നിങ്ങനെ കർമ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങൾ ഉണ്ടു്. കർത്താവു്, കർമ്മം, കരണം (ഇന്ദ്രിയങ്ങൾ) എന്നീ മൂന്നു ഘടകങ്ങൾ കർമ്മത്തിനാധാരമായുണ്ടു്. |
ജ്ഞാനം കർമ ച കർതാ ച
ത്രിധൈവ ഗുണഭേദതഃ
പ്രോച്യതേ ഗുണസംഖ്യാനേ
യഥാവച്ഛൃണു താന്യപി. 19
| ജ്ഞാനവും കർമ്മവും കർത്താവും ഗുണഭേദമനുസരിച്ചു മൂന്നു തരത്തിലാണെന്നു സാംഖ്യത്തിൽ പറയപ്പെടുന്നു. അവയെ കേട്ടാലും. |
സർവഭൂതേഷു യേനൈകം
ഭാവമവ്യയമീക്ഷതേ
അവിഭക്തം വിഭക്തേഷു
തജ്ജ്ഞാനം വിദ്ധി സാത്വികം. 20
| പലതായി പ്രതിഭാസിക്കുന്ന വിഭിന്ന ചരാചരങ്ങളിലെല്ലാം വിഭജിക്കപ്പെടാത്തതും നാശമില്ലാത്തതുമായ ഒരേ തത്ത്വത്തെ ദർശിക്കുന്ന ജ്ഞാനമേതോ അതാണു സാത്വികമായ ജ്ഞാനം. |
പൃഥക്ത്വേന തു യജ്ജ്ഞാനം
നാനാഭാവാൻ പൃഥഗ്വിധാൻ
വേത്തി സർവേഷു ഭൂതേഷു
തജ്ജ്ഞാനം വിദ്ധിരാജസം. 21
| സർവ്വജീവജാലങ്ങളിലും വെവ്വേറെ ജീവാത്മാക്കളാണെന്നും അവ പരസ്പരഭിന്നങ്ങളാണെന്നും ദർശിക്കുന്നതു യാതൊരു ജ്ഞാനമാണോ അതു രാജസമാണു് എന്നു് അറിയുക. |
യത്തു കൃത്സ്നവദേകസ്മിൻ
കാര്യേ സക്തമഹൈതുകം
അതത്ത്വാർഥവദല്പം ച
തത്താമസമുദാഹൃതം. 22
| യാതൊരു ജ്ഞാനമാണോ ഈ ദേഹത്തിൽ എല്ലാമായി, ഇതിനപ്പുറമൊന്നുമില്ല എന്ന ധാരണയോടെ ഒട്ടിനില്ക്കുന്നതു്, യുക്തിരഹിതവും അയഥാർത്ഥവും സങ്കുചിതവുമായ ആ ജ്ഞാനം താമസികമെന്നു പറയപ്പെട്ടിരിക്കുന്നു. |
നിയതം സംഗരഹിതം
അരാഗദ്വേഷതഃ കൃതം
അഫലപ്രേപ്സുനാ കർമ
യത്തത് സാത്ത്വികമുച്യതേ. 23
| ശാസ്ത്രവിഹിതവും ആസക്തിയില്ലാത്തതും രാഗദ്വേഷരഹിതവും ഫലാകാംക്ഷയില്ലാത്ത ഒരു വ്യക്തിയാൽ ചെയ്യപ്പെട്ടതുമായ കർമ്മം സാത്വികം എന്നു പറയപ്പെടുന്നു. |
യത്തു കാമേപ്സുനാ കർമ
സാഹങ്കാരേണ വാ പുനഃ
ക്രിയതേ ബഹുലായാസം
തദ്രാജസമുദാഹൃതം. 24
| ഫലാകാംക്ഷയുള്ള വ്യക്തിയാൽ അഹങ്കാരത്തോടെ വളരെ ആയാസത്തോടെ ചെയ്യുപ്പെടുന്ന കർമ്മം രാജസം എന്നു പറയപ്പെട്ടിരിക്കുന്നു. |
അനുബന്ധം ക്ഷയം ഹിംസാം
അനവേക്ഷ്യ ച പൗരുഷം
മോഹാദാരഭ്യതേ കർമ
യത്തത്താമസമുച്യതേ. 25
| താൻ ചെയ്യുന്ന കർമ്മത്തിൻ്റെ ഭവിഷ്യത്തെന്തായിരിക്കുമെന്നോ അതു ദ്രവ്യനാശമുണ്ടാക്കുമെന്നോ മറ്റുള്ളവർക്കു് ഉപദ്രവമായിത്തീരുമെന്നോ തനിക്കതിനു സാമർത്ഥ്യമുണ്ടോ എന്നുപോലും ചിന്തിക്കാതെ അവിവേകംകൊണ്ടു ചെയ്യുന്ന കർമ്മം താമസികം എന്നു പറയപ്പെടുന്നു. |
മുക്തസംഗോഽനഹംവാദി
ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോർനിർവികാരഃ
കർതാ സാത്ത്വിക ഉച്യതേ. 26
| ആസക്തിയും അഹന്തയും ഇല്ലാത്തവനും ധൈര്യം, ഉത്സാഹം എന്നിവയുള്ളവനും ജയപരാജയങ്ങളിൽ ഇളകാത്തവനുമായ കർത്താവു സാത്വികനെന്നു പറയപ്പെടുന്നു. |
രാഗീ കർമഫലപ്രേപ്‌സുഃ
ലുബ്ധോ ഹിംസാത്മകോഽശുചിഃ
ഹർഷശോകാന്വിതഃ കർതാ
രാജസഃ പരികീർതിതഃ. 27
|
ആസക്തിയുള്ളവനും കർമ്മഫലത്തെ ആഗ്രഹിക്കുന്നവനും പിശുക്കനും ഹിംസാത്മകനും വൃത്തിഹീനനും (ജയപരാജയങ്ങളിൽ) സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നവനുമായ കർത്താവു രാജസികനെന്നു പറയപ്പെടുന്നു
|
അയുക്തഃ പ്രാകൃതഃ സ്തബ്ധഃ
ശഠോഽനൈഷ്കൃതികോഽലസഃ
വിഷാദീ ദീർഘസൂത്രീ ച
കർതാ താമസ ഉച്യതേ. 28
| സ്ഥിരതയില്ലാത്തവനും പ്രാകൃതനും അഹങ്കാരിയും കപടനും നീചനും അലസനും ദുഃഖിതനും ദീർഘസൂത്രിയുമായ (ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവയ്ക്കുന്ന സ്വഭാവമുള്ളയാൾ) കർത്താവു താമസികൻ എന്നു പറയപ്പെടുന്നു. |
ബുദ്ധേർഭേദം ധൃതേശ്ചൈവ
ഗുണതസ്ത്രിവിധം ശൃണു
പ്രോച്യമാനമശേഷേണ
പൃഥക്ത്വേന ധനഞ്ജയ. 29
| ധനഞ്ജയാ, ഗുണങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു വിധത്തിലുള്ള ബുദ്ധിയെയും ധൈര്യത്തെയുംകുറിച്ചു ഓരോന്നായി ഞാൻ വിശദീകരിക്കുന്നതു കേട്ടാലും. |
പ്രവൃത്തിം ച നിവൃത്തിം ച
കാര്യാകാര്യേ ഭയാഭയേ
ബന്ധം മോക്ഷം ച യാ വേത്തി
ബുദ്ധിഃ സാ പാർത്ഥ സാത്വികീ. 30
| പാർത്ഥാ, പ്രവൃത്തിമാർഗ്ഗവും നിവൃത്തിമാർഗ്ഗവും, ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും, ഭയവും അഭയവും, ബന്ധവും മോക്ഷവും അറിയുന്ന ബുദ്ധി സാത്വികബുദ്ധിയാകുന്നു. |
യയാ ധർമമധർമം ച
കാര്യം ചാ കാര്യമേവ ച
അയഥാവത് പ്രജാനാതി
ബുദ്ധിഃ സാ പാർത്ഥ രാജസീ. 31
| ധർമ്മം, അധർമ്മം, ചെയ്യേണ്ടതു്, ചെയ്യേണ്ടാത്തതു് എന്നിവയെ തെറ്റായി അറിയുന്ന ബുദ്ധി രാജസികബുദ്ധിയാകുന്നു. |
അധർമം ധർമമിതി യാ
മന്യതേ തമസാവൃതാ
സർവാർത്ഥാൻ വിപരീതാംശ്ച
ബുദ്ധിഃ സാ പാർത്ഥ താമസീ. 32
| അജ്ഞാനത്താൽ ആവരണം ചെയ്യപ്പെട്ടതുകൊണ്ടു് അധർമ്മത്തെ ധർമ്മമായി തെറ്റിദ്ധരിക്കുകയും സകലതിനെയും നേരെ വിപരീതമായ വിധത്തിൽ അറിയുകയും ചെയ്യുന്ന ബുദ്ധി താമസികബുദ്ധിയാകുന്നു. |
ധൃത്യാ യയാ ധാരയതേ
മനഃപ്രാണേന്ദ്രിയ ക്രിയാഃ
യോഗേനാവ്യഭിചാരിണ്യാ
ധൃതിഃ സാ പാർത്ഥ സാത്വികീ. 33
| മനസ്സിൻ്റെയും പ്രാണൻ്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ ഒട്ടും വ്യതിചലിക്കാത്ത യോഗത്താൽ അടക്കിനിർത്തുന്ന ധൈര്യം (ധൃതി) സാത്വികമാണു്. |
യയാ തു ധർമ കാമാർത്ഥാൻ
ധൃത്യാ ധാരയതേഽർജുന
പ്രസംഗേന ഫലാകാംക്ഷീ
ധൃതിഃ സാ പാർത്ഥ രാജസീ. 34
| പാർത്ഥാ, ധർമ്മം, അർത്ഥം, കാമം എന്നിവയെ ആസക്തിയോടെയും ഫലാകാംക്ഷയോടെയും ഉപേക്ഷിക്കാതിരിക്കുന്ന ധൈര്യം രാജസികമാണു്. |
യയാ സ്വപ്നം ഭയം ശോകം
വിഷാദം മദമേവ ച
ന വിമുഞ്ചതി ദുർമേധാ
ധൃതിഃ സാ പാർത്ഥ താമസീ. 35 | ദുർബുദ്ധിയായ ഒരുവൻ യാതൊരു ധൈര്യത്താൽ നിദ്ര, ഭയം, ദുഃഖം, വ്യസനം, അഹങ്കാരം എന്നിവയെ പരിത്യജിക്കാതിരിക്കുന്നുവോ അതു താമസികമാണു്. |
സുഖം ത്വിദാനീം ത്രിവിധം
ശൃണു മേ ഭരതർഷഭ
അഭ്യാസാദ്രമതേ യത്ര
ദുഃഖാന്തം ച നിഗച്ഛതി. 36
| ഹേ അർജ്ജുനാ, നിത്യപരിചയംകൊണ്ടു യാതൊരു സുഖത്തിൽ മനുഷ്യൻ രമിക്കുകയും ദുഃഖം അറിയാതിരിക്കുകയും ചെയ്യുന്നുവോ മൂന്നു വിധത്തിലുള്ള ആ സുഖത്തെ കേട്ടുകൊള്ളുക. |
യത്തദഗ്രേ വിഷമിവ
പരിണാമേഽമൃതോപമം
തത്സുഖം സാത്വികം പ്രോക്തം
ആത്മബുദ്ധി പ്രസാദജം. 37
| യാതൊരു സുഖം ആദ്യം വിഷംപോലെയും ഒടുക്കം അമൃതുപോലെയും ഇരിക്കുന്നുവോ, ആത്മജ്ഞാനത്തിൻ്റെ പ്രസാദത്തിൽനിന്നുണ്ടാകുന്ന ആ സുഖം സാത്വികമാണു എന്നു പറയപ്പെട്ടിരിക്കുന്നു. |
വിഷയേന്ദ്രിയസംയോഗാത്
യത്തദഗ്രേഽമൃതോപമം
പരിണാമേ വിഷമിവ
തത്സുഖം രാജസം സ്മൃതം. 38
| യാതൊരു സുഖം വിഷയങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സമ്പർക്കംകൊണ്ടു് ഉണ്ടാകുന്നവോ, ആദ്യം അമൃതുപോലെയും ഒടുവിൽ വിഷസമാനവുമായിരിക്കുന്നുവോ, ആ സുഖം രാജസികമാണു് എന്നു പറയപ്പെട്ടിരിക്കുന്നു. |
യദഗ്രേ ചാനുബന്ധേ ച
സുഖം മോഹനമാത്മനഃ
നിദ്രാലസ്യപ്രമാദോത്ഥം
തത്താമസാമുദാഹൃതം. 39
| ഉറക്കം, ആലസ്യം, അശ്രദ്ധ എന്നിവയിൽനിന്നു് ഉണ്ടാകുന്നതും തുടക്കത്തിലും ഒടുവിലും ഒരുവനെ മോഹിപ്പിക്കുകയും ചെയ്യുന്ന സുഖം താമസികമാണു് എന്നു പറയപ്പെട്ടിരിക്കുന്നു. |
ന തദസ്തി പൃഥിവ്യാം വാ
ദിവി ദേവേഷു വാ പുനഃ
സത്വം പ്രകൃതിജൈർമുക്തം
യദേഭിഃ സ്യാത് ത്രിഭിർഗുണൈഃ. 40
| പ്രകൃതിജന്യങ്ങളായ ഈ മൂന്നു ഗുണങ്ങളിൽനിന്നു മുക്തമായ യാതൊരു വസ്തുവോ വ്യക്തിയോതന്നെ ഈ ഭൂമിയിൽ മനുഷ്യരുടെയിടയിലോ സ്വർഗ്ഗത്തിൽ ദേവന്മാരുടെ ഇടയിലോ മറ്റെവിടെയെങ്കിലുമോ ഇല്ല. |
ബ്രാഹ്മണക്ഷത്രിയവിശാം
ശൂദ്രാണാം ച പരന്തപ
കർമാണി പ്രവിഭക്താനി
സ്വഭാവപ്രഭവൈർഗുണൈഃ. 41
| അർജ്ജുനാ! ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരുടെ കർമ്മങ്ങൾ സ്വഭാവജന്യമായ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. |
ശമോ ദമസ്തപഃ ശൗചം
ക്ഷാന്തിരാർജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മ കർമ സ്വഭാവജം. 42
| ശമം (മനഃസംയമനം), ദമം (ഇന്ദ്രിയസംയമനം), തപസ്സു്, ശൗചം, ക്ഷമ, കാപട്യമില്ലായ്മ, ലൗകികവും ആദ്ധ്യാത്മികവുമായ അറിവു്, ഈശ്വരവിശ്വാസം എന്നിവയാണു ബ്രാഹ്മണനു സ്വാഭാവികമായുള്ള കർമ്മങ്ങൾ. |
ശൗര്യം തേജോ ധൃതിർദ്ദാക്ഷ്യം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കർമ സ്വഭാവജം. 43
| ശൂരത്വം, തേജസ്സു്, ധൈര്യം, സാമർത്ഥ്യം, യുദ്ധത്തിൽനിന്നും പിൻതിരിയാതിരിക്കൽ, ദാനം, പ്രഭുത്വം എന്നിവയാണു ക്ഷത്രിയനു സ്വാഭാവികമായുള്ള കർമ്മങ്ങൾ. |
കൃഷി ഗൗരക്ഷ്യവാണിജ്യം
വൈശ്യകർമ സ്വഭാവജം
പരിചര്യാത്മകം കർമ
ശൂദ്രസ്യാപി സ്വഭാവജം. 44
| കൃഷി, പശുവിനെ വളർത്തൽ, കച്ചവടം എന്നിവ വൈശ്യൻ്റെ സ്വാഭാവികകർമ്മങ്ങളാകുന്നു. പരിചാരകവൃത്തി ശൂദ്രൻ്റെ സ്വാഭാവിക കർമ്മമാകുന്നു. |
സ്വേ സ്വേ കർമണ്യഭിരതഃ
സംസിദ്ധിം ലഭതേ നരഃ
സ്വകർമനിരതഃ സിദ്ധിം
യഥാ വിന്ദതി തച്ഛൃണു. 45
| അവനവൻ്റെ കർമ്മത്തിൽ നിഷ്ഠയുള്ള മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു. സ്വകർമ്മത്തിൽ നിരതനായവൻ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. |
യതഃ പ്രവൃത്തിർഭൂതാനാം
യേന സർവമിദം തതം
സ്വകർമണാ തമഭ്യർച്ച്യ
സിദ്ധിം വിന്ദതി മാനവഃ. 46
| യാതൊന്നിൽനിന്നു സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാകുന്നുവോ യാതൊന്നിനാൽ ഈ വിശ്വം അഖിലം വ്യാപ്തമായിരിക്കുന്നുവോ ആ ഈശ്വരനെ അവനവൻ്റെ കർമ്മംകൊണ്ടു് ആരാധിച്ചു മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു. |
ശ്രേയാൻ സ്വധർമോ വിഗുണഃ
പരധർമാത് സ്വനുഷ്ഠിതാത്
സ്വഭാവനിയതം കർമ
കുർവന്നാപ്നോതി കില്ബിഷം. 47
| ഗുണമില്ലാത്തതാണെങ്കിൽപോലും സ്വധർമ്മം, നല്ലപോലെ അനുഷ്ഠിക്കപ്പെടുന്ന അന്യൻ്റെ ധർമ്മത്തേക്കാൾ ശ്രേഷ്ഠമാകുന്നു. സ്വഭാവാനുസൃതമായ കർമ്മം ചെയ്യുന്നവൻ പാപമടയുന്നില്ല. |
സഹജം കർമ കൗന്തേയ
സദോഷമപി ന ത്യജേത്
സർവാരംഭാ ഹി ദോഷേണ
ധൂമേനാഗ്നിരിവാവൃതാഃ. 48
| ഹേ കൗന്തേയ, ദോഷമുള്ളതാണെങ്കിലും സ്വധർമ്മത്തെ ഉപേക്ഷിക്കരുതു്. തീ പുകകൊണ്ടെന്നപോലെ എല്ലാ കർമ്മങ്ങളും ദോഷങ്ങളാൽ ആവൃതമാണു്. |
അസക്തബുദ്ധിഃ സർവത്ര
ജിതാത്മാ വിഗതസ്പൃഹഃ
നൈഷ്കർമ്യസിദ്ധിം പരമാം
സംന്യാസേനാധിഗച്ഛതി. 49
| എല്ലാ വിഷയങ്ങളിലും അനാസക്തനും മനസ്സിനെ ജയിച്ചവനും ആഗ്രഹങ്ങളില്ലാത്തവനുമായ മനുഷ്യൻ ത്യാഗംകൊണ്ടു നൈഷ്‌കർമ്മ്യത്തെ (താൻ കർമ്മം ചെയ്യുന്നു എന്ന ഭാവമില്ലായ്മയെ) പ്രാപിക്കുന്നു. |
സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ
തഥാപ്‌നോതി നിബോധ മേ
സമാസേനൈവ കൗന്തേയ!
നിഷ്ഠാ ജ്ഞാനസ്യ യാ പരാ. 50
| ഹേ കൗന്തേയാ, ഈ നൈഷ്‌കർമ്മ്യത്തെ പ്രാപിച്ചവൻ ജ്ഞാനത്തിൻ്റെ പരമാവസ്ഥയായ ബ്രഹ്മത്തെ പ്രാപിക്കുന്നതു് എങ്ങനെയെന്നു് എന്നിൽനിന്നു സംക്ഷിപ്തമായി മനസ്സിലാക്കിയാലും. |
ബുദ്ധ്യാ വിശുദ്ധയാ യുക്തോ
ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീൻ വിഷയാംസ്ത്യക്ത്വാ
രാഗദ്വേഷൗ വ്യുദസ്യ ച. 51
| പരിശുദ്ധമായ ബുദ്ധിയാൽ യുക്തനായി മനസ്സിനെ ധൈര്യത്താൽ നിയന്ത്രിച്ചു്, ശബ്ദം, സ്പർശം തുടങ്ങിയ വിഷയങ്ങളെ ത്യജിച്ചു്, രാഗദ്വേഷങ്ങളെ അകറ്റി, … |
വിവിക്തസേവീ ലഘ്വാശീ
യതവാക്കായ മാനസഃ
ധ്യാനയോഗോപരോ നിത്യം
വൈരാഗ്യം സമുപാശ്രിതഃ. 52
| …വിജനപ്രദേശത്തു വസിച്ചു്, മിതമായി ആഹരിച്ചു്, ശരീരം, മനസ്സു്, വാക്കു് എന്നിവയെ സംയമിപ്പിച്ചു്, സദാ വൈരാഗ്യത്തോടെ, ധ്യാനയോഗതത്പരനായി… |
അഹങ്കാരം ബലം ദർപം
കാമം ക്രോധം പരിഗ്രഹം
വിമുച്യ നിർമമഃ ശാന്തോ
ബ്രഹ്മഭൂയായ കല്പതേ. 53
| …അഹങ്കാരം, ബലം, മദം, കാമം, ക്രോധം, പരിഗ്രഹം എന്നിവയെ വെടിഞ്ഞു്, നിർമ്മമനായി, ശാന്തനായിരിക്കുന്നവൻ ബ്രഹ്മപദത്തെ പ്രാപിക്കുന്നു. |
ബ്രഹ്മഭൂതഃ പ്രസന്നാത്മാ
ന ശോചതി ന കാംക്ഷതി
സമഃ സർവേഷു ഭുതേഷു
മദ്ഭക്തിം ലഭതേ പരാം. 54
| ബ്രഹ്മഭാവത്തെ പ്രാപിച്ചവൻ പ്രസന്നമായ മനസ്സോടെ, ഒന്നും ആഗ്രഹിക്കുകയോ ഒന്നിലും ദുഃഖിക്കുകയോ ചെയ്യാതെ, സർവ്വജീവികളിലും സമനായി എന്നിൽ പരമമായ ഭക്തിയെ നേടുന്നു. |
ഭക്ത്യാ മാമഭിജാനാതി
യാവാൻ യശ്ചാസ്മി തത്ത്വതഃ
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശതേ തദനന്തരം. 55
| ഭക്തികൊണ്ടു്, ഞാൻ എപ്രകാരമുള്ളവനാണെന്നും ആരാണെന്നും തത്ത്വത്തിൽ അറിയുന്നു. എന്നെ തത്ത്വത്തിൽ അറിഞ്ഞതിനുശേഷം എന്നിൽ പ്രവേശിക്കുന്നു. |
സർവകർമാണ്യപി സദാ
കുർവാണോ മദ്വ്യപാശ്രയഃ
മത് പ്രസാദാദവാപ്നോതി
ശാശ്വതം പദമവ്യയം. 56
| എല്ലാ കർമ്മങ്ങളും എപ്പോഴും ചെയ്തുകൊണ്ടു് എന്നെത്തന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നവൻ എൻ്റെ പ്രസാദത്താൽ ശാശ്വതമായ സ്ഥിതിയെ പ്രാപിക്കുന്നു. |
ചേതസാ സർവകർമാണി
മയി സംന്യസ്യ മത്പരഃ
ബുദ്ധിയോഗമുപാശ്രിത്യ
മച്ചിത്തഃ സതതം ഭവ. 57
| എല്ലാ കർമ്മങ്ങളും മനസാ എന്നിൽ സമർപ്പിച്ചു്, ബുദ്ധിയോഗത്തെ ആശ്രയിച്ചു്, മനസ്സിനെ സദാ എന്നിൽത്തന്നെ ഉറപ്പിക്കുക. |
മച്ചിത്തഃ സർവദുർഗാണി
മത്പ്രസാദാത്തരിഷ്യസി
അഥ ചേത്ത്വമഹങ്കാരാത്
ന ശ്രോഷ്യസി വിനങ്ക്ഷ്യസി. 58
| എന്നിൽ മനസ്സുറപ്പിച്ചു നിർത്തിയാൽ എന്റെ പ്രസാദത്താൽ നീ എല്ലാ തടസ്സങ്ങളെയും മറികടക്കും. അഥവാ, അഹങ്കാരത്താൽ എന്റെ ഉപദേശത്തെ തിരസ്കരിച്ചാൽ നീ നശിക്കുന്നതാണു്. |
യദഹങ്കാരമാശ്രിത്യ
ന യോത്സ്യ ഇതി മന്യസേ
മിഥ്യൈഷ വ്യവസായസ്തേ
പ്രകൃതിസ്ത്വാം നിയോക്ഷ്യതി. 59
| അഹങ്കാരം കാരണം നീ ‘ഞാൻ യുദ്ധം ചെയ്യുകയില്ല’ എന്നു കരുതുകയാണെങ്കിൽ നിൻ്റെ ആ നിശ്ചയം വെറുതെയാണു്. പ്രകൃതി (നിൻ്റെ സ്വഭാവം) നിന്നെക്കൊണ്ടു യുദ്ധം ചെയ്യിപ്പിക്കും. |
സ്വഭാവജേന കൗന്തേയ
നിബദ്ധഃ സ്വേന കർമണാ
കർതും നേച്ഛസി യന്മോഹാത്
കരിഷ്യസ്യവശോഽപി തത്. 60
| ഹേ കൗന്തേയ, നിൻ്റെ സ്വഭാവജന്യമായ കർമ്മത്താൽ ബദ്ധനായ നീ യുദ്ധം ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്കു് ആ കർമ്മം വിവശനായി ചെയ്യേണ്ടതായി വരും. |
ഈശ്വരഃ സർവഭൂതാനാം
ഹൃദ്ദേശേഽർജുന തിഷ്ഠതി
ഭ്രാമയൻ സർവഭൂതാനി
യന്ത്രാരൂഢാനി മായയാ. 61
| ഹേ അർജ്ജുനാ, ഈശ്വരൻ, മായയാൽ യന്ത്രത്തിൽ കയറ്റിയിരിക്കുന്ന വസ്തുക്കളെയെന്നപോലെ സർവ്വ ജീവികളെയും പ്രവർത്തിപ്പിച്ചുകൊണ്ടു് എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നു. |
തമേവ ശരണം ഗച്ഛ
സർവഭാവേന ഭാരത
തത്പ്രസാദാത് പരാം ശാന്തിം
സ്ഥാനം പ്രാപ്സ്യസി ശാശ്വതം. 62
| ഹേ ഭാരതാ, നീ ഈശ്വരനെത്തന്നെ സർവ്വാത്മനാ ശരണമടഞ്ഞാലും. ഈശ്വരൻ്റെ പ്രസാദത്താൽ നീ പരമമായ ശാന്തിയെയും ശാശ്വതമായ പദത്തെയും പ്രാപിക്കും. |
ഇതി തേ ജ്ഞാനമാഖ്യാതം
ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ
യഥേച്ഛസി തഥാ കുരു. 63
| ഇപ്രകാരം രഹസ്യങ്ങളിൽവച്ചു് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാൻ നിനക്കു് ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്തു നീ ഇച്ഛിക്കുന്നതുപോലെ ചെയ്യൂ. |
സർവഗുഹ്യതമം ഭൂയഃ
ശൃണു മേ പരമം വചഃ
ഇഷ്ടോഽസി മേ ദൃഢമിതി
തതോ വക്ഷ്യാമി തേ ഹിതം. 64
| എല്ലാറ്റിലും രഹസ്യവും ശ്രേഷ്ഠവുമായ എൻ്റെ വാക്കുകൾ നീ വീണ്ടും കേട്ടാലും. നീ എനിക്കു പ്രിയപ്പെട്ടവനാകയാൽ നിനക്കു ഹിതമായതു ഞാൻ പറയാം. |
മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ
പ്രതിജാനേ പ്രിയോഽസി മേ. 65
| എന്നിൽ മനസ്സുറപ്പിച്ചു് എന്നെ ഭജിക്കൂ. എന്നെ നമസ്‌കരിക്കുകയും ചെയ്യൂ. നീ എന്നെ പ്രാപിക്കുമെന്നു ഞാൻ നിന്നോടു സത്യമായി പ്രതിജ്ഞ ചെയ്യുന്നു. നീ എനിക്കു പ്രിയനാണു്. |
സർവധർമാൻ പരിത്യജ്യ
മാമേകം ശരണം വ്രജ
അഹം ത്വാ സർവപാപേഭ്യോ
മോക്ഷയിഷ്യാമി മാ ശുചഃ. 66
| സർവ്വധർമ്മങ്ങളെയും പരിത്യജിച്ചു് എന്നെ മാത്രം ശരണം പ്രാപിച്ചാലും. ഞാൻ നിന്നെ സകല പാപങ്ങളിൽനിന്നും മോചിപ്പിക്കാം. നീ ദുഃഖിക്കരുതു്. |
ഇദം തേ നാതപസ്കായ
നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം
ന ച മാം യോഽഭ്യസൂയതി. 67
| ഈ ജ്ഞാനം തപസ്സില്ലാത്തവനും ഭക്തനല്ലാത്തവനും നീ ഒരിക്കലും ഉപദേശിക്കരുതു്. കേൾക്കുവാൻ ഇച്ഛയില്ലാത്തവനും എന്നെ നിന്ദിക്കുന്നവനും ഇതു പറഞ്ഞുകൊടുക്കരുതു്. |
യ ഇമം പരമം ഗുഹ്യം
മദ്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ
മാമേവൈഷ്യത്യസംശയഃ. 68
| പരമരഹസ്യമായ ഈ ശാസ്ത്രം ആരാണോ എന്നിൽ പരമമായ ഭക്തിയോടെ എന്റെ ഭക്തന്മാർക്കു് ഉപദേശിക്കുന്നതു് അവൻ എന്നെത്തന്നെ പ്രാപിക്കും എന്നതിനു സംശയമില്ല. |
ന ച തസ്മാന്മനുഷ്യേഷു
കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാത്
അന്യഃ പ്രിയതരോ ഭുവി. 69
| മനുഷ്യർക്കിടയിൽ അവനെക്കാൾ എനിക്കു പ്രിയം ചെയ്യുന്നവനായി ആരുമില്ല. ഈ ഭൂമിയിൽ അവനെക്കാൾ പ്രിയതരനായി വേറെയാരും ഉണ്ടാകുകയുമില്ല. |
അധ്യേഷ്യതേ ച യ ഇമം
ധർമ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹം
ഇഷ്ടഃ സ്യാമിതി മേ മതിഃ. 70
| യാതൊരുവൻ ധർമ്മാത്മകമായ ഈ സംവാദത്തെ പഠിക്കുന്നുവോ അവനാൽ ജ്ഞാനയജ്ഞംകൊണ്ടു ഞാൻ യജിക്കപ്പെടുന്നു എന്നാണെന്റെ അഭിപ്രായം. |
ശ്രദ്ധാവാനനസൂയശ്ച
ശൃണുയാദപി യോ നരഃ
സോഽപി മുക്തഃ ശുഭാൻ ലോകാൻ
പ്രാപ്നുയാത് പുണ്യകർമണാം. 71
| ശ്രദ്ധയോടെയും അസൂയയില്ലാതെയും യാതൊരുവനാണോ ഇതു കേൾക്കുന്നതു് അവനും മുക്തനാകുകയും പുണ്യകർമ്മം ചെയ്തവർ പ്രാപിക്കുന്ന ശുഭലോകങ്ങളെ പ്രാപിക്കുകയും ചെയ്യും.
|
കച്ചിദേതച്ഛ്രുതം പാർത്ഥ
ത്വയൈകാഗ്രേണ ചേതസാ
കച്ചിദജ്ഞാനസംമോഹഃ
പ്രണഷ്ടസ്തേ ധനഞ്ജയ. 72
| ഹേ പാർത്ഥാ, നീ ഏകാഗ്രചിത്തനായി ഇതെല്ലാം കേട്ടുവോ? നിൻ്റെ അജ്ഞാനത്തിൽനിന്നുണ്ടായ തെറ്റിദ്ധാരണ നശിച്ചുവോ?” |
അർജുന ഉവാച
നഷ്ടോ മോഹഃ സ്മൃതിർലബ്ധാ
ത്വത്പ്രസാദാന്മയാച്യുത
സ്ഥിതോഽസ്മി ഗതസന്ദേഹഃ
കരിഷ്യേ വചനം തവ. 73
| അർജ്ജുനൻ പറഞ്ഞു, ”ഹേ അച്യുതാ, അങ്ങയുടെ അനുഗ്രഹത്താൽ എൻ്റെ തെറ്റിദ്ധാരണ ഇല്ലാതായി. എനിക്കു ബോധം ഉണ്ടാകുകയും ചെയ്തു. ഞാൻ സന്ദേഹമറ്റവനായി; അവിടുത്തെ ഉപദേശമനുസരിച്ചു പ്രവർത്തിച്ചുകൊള്ളാം.” |
സഞ്ജയ ഉവാച
ഇത്യഹം വാസുദേവസ്യ
പാർത്ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൗഷം
അദ്ഭുതം രോമഹർഷണം. 74
| സഞ്ജയൻ പറഞ്ഞു, ”ഇപ്രകാരം വാസുദേവനായ ശ്രീകൃഷ്ണൻ്റെയും മഹാനായ അർജ്ജുനൻ്റെയും അദ്ഭുതകരവും രോമാഞ്ചജനകവുമായ സംവാദം ഞാൻ കേട്ടു. |
വ്യാസപ്രസാദാത് ശ്രുതവാൻ
ഏതദ് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് കൃഷ്ണാത്
സാക്ഷാത് കഥയതഃ സ്വയം. 75
| വ്യാസമഹർഷിയുടെ പ്രസാദത്താൽ അതീവരഹസ്യവും ഉത്കൃഷ്ടവുമായ ഈ യോഗം യോഗേശ്വരനായ ഭഗവാൻ ശ്രീകൃഷ്ണൻതന്നെ പറയുന്നതു ഞാൻ നേരിട്ടു കേട്ടു. |
രാജൻ സംസ്മൃത്യ സംസ്മൃത്യ
സംവാദമിമമദ്ഭുതം
കേശവാർജുനയോഃ പുണ്യം
ഹൃഷ്യാമി ച മുഹുർമുഹുഃ. 76
| ഹേ ധൃതരാഷ്ട്രരാജാവേ, കേശവാർജ്ജുനന്മാരുടെ അദ്ഭുതകരവും പാവനവുമായ ആ സംവാദം ഓർക്കുന്തോറും ഞാൻ വീണ്ടും വീണ്ടും സന്തോഷിക്കുന്നു |
തച്ച സംസ്മൃത്യ സംസ്മൃത്യ
രൂപമമത്യദ്ഭുതം ഹരേഃ
വിസ്മയോ മേ മഹാൻ രാജൻ
ഹൃഷ്യാമി ച പുനഃ പുനഃ. 77
| ഹേ രാജൻ, വിഷ്ണുവിൻ്റെ ആ അദ്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓർക്കുന്തോറും എനിക്കു വിസ്മയം പെരുകുന്നു, പിന്നെയും പിന്നെയും ആനന്ദവുമുണ്ടാകുന്നു. |
യത്ര യോഗേശ്വരഃ കൃഷ്ണോ
യത്ര പാർത്ഥോ ധനുർദ്ധരഃ
തത്ര ശ്രീർവിജയോ ഭൂതിഃ
ധ്രുവാ നീതിർമതിർ മമ. 78
| എവിടെ യോഗേശ്വരനായ കൃഷ്ണനും വില്ലാളിവീരനായ അർജ്ജുനനുമുണ്ടോ അവിടെ ഐശ്വര്യവും വിജയവും അഭിവൃദ്ധിയും നീതിയും നിശ്ചയമായും ഉണ്ടായിരിക്കുമെന്നാണു് എൻ്റെ അഭിപ്രായം. |
ഓം തത് സത്
ഇതി ശ്രീമദ്ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാർജുനസംവാദേ
സംന്യാസയോഗോ നാമ
അഷ്ടാദശോഽദ്ധ്യായഃ
| |